അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഹാപ്പി ബെർത്ത്‌ഡേ




ഇന്ന് എന്റെ ജന്മദിനം ആണ്. 
ഒരു പരീക്ഷണം നടത്തി സ്വയം നിരാശയിൽ വീണു പോയ ദിനം. 
ഞാൻ കരുതി എല്ലാവർക്കും എന്നെ ഇഷ്ടം ആണെന്നു. 
എന്നോടുള്ള കരുതൽ അവർക്ക് ഏറെ ഉണ്ടെന്ന്. 
അവർ എല്ലാ ജന്മദിനത്തിൽ എനിക്ക് ആശംസകൾ നേർന്നു.. 
എനിക്ക് ജോലി കിട്ടിയപ്പോൾ അവർ പറഞ്ഞു , congർats da.. 
ഞാൻ പുതിയ ബൈക്ക് വാങ്ങിയപ്പോൾ അവർ പറഞ്ഞു കലക്കി bro.. 
എനിക്ക് പനി ആണ് എന്നറിഞ്ഞപ്പോൾ അവർ കണ്ണുനീർ പൊഴിച്ചു-ആശങ്കപ്പെട്ടു.
എന്‍റെ പുതിയ നീല ഷർട്ട് നല്ലതാണെന്നു അവർ പറഞ്ഞു. 
വീട്ടിൽ ഉണ്ടാക്കിയ ഓണപ്പായാസം കണ്ട് അവർ കൊതി പൂണ്ടു.
എല്ലാം ഫേസ്ബുക്കിലൂടെ..
അതിന് എന്താ..?
"Social network is the reflection of society" എന്നല്ലേ.
ഇന്നലെ ഞാൻ പരീക്ഷണം ആരംഭിച്ച.
എന്‍റെ ജന്മദിനം മൂടി വെച്ചു.
എല്ലാവരും ഓർക്കുമെന്നു എനിക്ക് അറിയാമായിരുന്നു.
എങ്കിലും ഓർക്കാത്ത ഒന്നു രണ്ടു പേരേ തിരിച്ചറിയാമല്ലോ.
ഞാൻ കാത്തിരുന്നു.
പാതിരാത്രിയായി..
നേരം വെളുത്തു.. 
നട്ടുച്ചയായി.. 
വൈകുന്നേരം ആയി.. 
വീണ്ടും രാത്രിയായി.. 
ആരും ഓർത്തില്ല.. 
ആരേയും കണ്ടില്ല.. 
ആരും മിണ്ടിയില്ല.. 
ഒടുവിൽ മറച്ചു വെച്ച ജന്മദിനം തുറന്നു കാട്ടി,
ആശംസകൾ ഇരന്നു വാങ്ങി ഞാൻ കിടന്നുറങ്ങി.. 

Arvin (18-02-2016)

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഒരു ഫ്ലാഷ്ബാക്ക് കല്യാണക്കഥ




ഞാന്‍ ഫോണെടുത്തതും ഹരി ഒരൊറ്റ കരച്ചില്‍ ആയിരുന്നു.

"ഡാ അവളെ ഞാന്‍ വിശ്വസിച്ചു പോയി..
എന്നോട്..അവള്..."

"എന്താടാ ..?" സമയം പതിനൊന്നര കഴിഞ്ഞിരുന്നു. ഈ സമയത്ത് വിളിച്ച്‌ ഇങ്ങനെ കരയണമെങ്കില്‍ എന്തെങ്കിലും കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ടാകും. ആകാംഷയോടും അതിലേറെ പരിഭ്രമത്തോടും കൂടി ഞാന്‍ അവന്‍റെ കരച്ചിലിന്റെ കാരണം തിരക്കി.

"അമ്മുല്ലേ.. അവളെന്നെ...ന്നെ അവള് ചതിച്ചെടാ.."

ഇതിന് ഞാന്‍ എന്ത് മറുപടി കൊടുക്കാന്‍ ആണ്.
സാരമില്ല എന്ന് പറഞ്ഞ ആശ്വസിപ്പിക്കാന്‍ കഴിയില്ലല്ലോ. ഇതുപോലെ ഉള്ള അവസരങ്ങളിൽ ആളുകളെ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് ഇപ്പോഴും എനിക്കറിയില്ല.

"ഹ്മം.. നമുക്ക് എന്താടാ ചെയ്യാന്‍ ഒക്കുക.. .
ഒന്നും പ്രതീക്ഷിച്ചോണ്ട് ഒരാളേം സ്നേഹിക്കുരൂത്.. " എന്‍റെ ഉപദേശം അവന് ഒരു ഉപചാരം പോലെ തോന്നിക്കാണണം.

"സങ്കടം പിടിച്ചു നിര്‍ത്താന്‍ പറ്റാതെ വന്നത് കൊണ്ട് നിന്നോട് പറഞ്ഞെന്നേ ഉള്ളു.
ഹോസ്റ്റലില്‍ ഒക്കെ എല്ലാരും അറിഞ്ഞു..
താഴെ ഇറങ്ങി ചെന്നപ്പോ സിവിലിലെ കുറേ മൈ******* "

അതൊക്കെ ഒരു തമാശ ആയിട്ട് കാണണം എന്ന് പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. അല്ലെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഒന്നുമില്ലാത്ത ഞാന്‍ എങ്ങിനെ അവന്‍റെ ദുഃഖം മനസിലാകാന്‍ ആണ്. ശരിക്കും വിഷമം കാണണം, ഇന്നോ ഇന്നലെയോ തുടങ്ങിയ അടുപ്പം അല്ലല്ലോ. ഹൈ സ്കൂളില്‍ വെച്ച് അസംബ്ലിക്ക് എല്ലാവരുടെയും മുന്നില്‍ നിന്ന് ഒരുമിച്ച് ജനഗണമന പാടുന്ന കാലത്ത് നാമ്പിട്ട ഇഷ്ടം. കാലമിത്ര കഴിഞ്ഞിട്ടും അവരതു കൊഴിഞ്ഞു പോകാതെ സൂക്ഷിച്ചു.

അസൂയ ആയിരുന്നു എനിക്കവനോട്. എനിക്കെന്നല്ല സ്കൂളിലെ മിക്ക ആണ്‍കുട്ടികള്‍ക്കും. കാരണം മറ്റൊന്നുമായിരുന്നില്ല, സ്കൂളിലെ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു ഹരി. നന്നായി പാടുന്ന, നൃത്തം ചെയ്യുന്ന ഫുഡ്‌ ബോൾ കളിക്കുന്ന ഹരി സ്കൂളിലെ താരം ആയിരുന്നു. നിറമുള്ള സ്കൂൾ ദിനങ്ങള്‍ വേഗം കടന്നു പോയി. ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന എന്ന് അദ്ധ്യാപകര്‍ അവകാശപ്പെടുന്ന sslc പരീക്ഷയും കഴിഞ്ഞു. കണ്ണീരിന്റെ നനവുമായി പുതിയ തീരങ്ങള്‍ തേടി എല്ലാവരും പല വഴിക്ക് പിരിഞ്ഞു.

അമ്മു സയന്‍സ് ഗ്രൂപ്പ് എടുത്ത് നാട്ടിലെ ഏറ്റവും മികച്ച സ്കൂളില്‍ തന്നെ പ്ലസ് ടൂ പഠിക്കാന്‍ ചേര്‍ന്നു. മാതാപിതാക്കള്‍ രണ്ടു പേരും അദ്ധ്യാപകര്‍ ആയിരുന്നുവെങ്കിലും ഹരിക്ക് അതിന്റെ യാതൊരു ഭാവവും ഇല്ലായിരുന്നു. ക്ലാസ്സിലെ മറ്റ് ഉഴപ്പന്മാരുടെ കൂടെ കണക്കിന്‍റെ say പരീക്ഷ എഴുതാന്‍ അവനും ഉണ്ടായിരുന്നു.

ആ വർഷം പോളി ടെക്നിക്ക് കോളേജിലേക്കുള്ള അഡ്മിഷന്‍ കുറച്ചു വൈകി ആയിരുന്നു. സയന്‍സ് പഠിക്കാന്‍ വേണ്ടത്ര മാര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ അവന്‍ ഇലക്ട്രിക്കല്‍ എന്ജിയനിയറിങ്ങ് ഡിപ്ലോമക്ക് ചേര്‍ന്നു. ഹ്യൂമാനിറ്റിസ് പഠിച്ചാല്‍ മതി എന്ന മാതാപിതാക്കളുടെ നിർബന്ധം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം ഡിപ്ലോമക്ക് ചേര്‍ന്നതിന്റെ കാരണം അമ്മു ആയിരുന്നു. അമ്മു പഠിച്ചിരുന്ന സ്കൂളും ഹരിയുടെ കോളേജും തമ്മില്‍ ഒരു വില്ലേജ് ഓഫീസിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു പേര്‍ക്കും ദിവസവും കാണാം. ഒരേ ബസില്‍ സഞ്ചരിക്കാം. ഇടക്കിടക്ക് അച്ചൂസ് ബേക്കറിയില്‍ നിന്നു ഓരോ സോഡാ നാരങ്ങാ വെള്ളവും കുടിക്കാം. അങ്ങിനെ സിനിമകളില്‍ സ്ഥിരമായി കണ്ടുവരുന്ന , ഒരു പ്രേമം വര്‍ക്ക് ഔട്ട് ആകാന്‍ ഉള്ള എല്ലാ സാദ്ധ്യതകളും സാഹചര്യങ്ങളും അവരെ കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി.

വര്ഷം മൂന്ന് വളരെ വേഗം കടന്നു പോയി. അമ്മു പ്ലസ് ടൂ നല്ല മാര്‍ക്കില്‍ പാസ് ആയി ഇലക്ട്രിക്കല്‍ എന്ജിനീയറിങ്ങിനു ചേര്‍ന്നു.അവള്‍ ഒന്നാം വര്ഷം പഠിക്കുന്ന സമയത്ത് ആണ് ഹരി പൊളിടെക്ക്നിക്ക് പാസ് ആകുന്നത്. അവന്‍ ഡിപ്ലോമക്ക് ഡിസ്റ്റിങ്ങ്ഷന്‍ വാങ്ങി പാസായത് എല്ലാവര്ക്കും ഒരു അദ്ഭുതം ആയിരുന്നു . പാസായതിന്റെ സന്തോഷത്തില്‍ എനിക്കും ഞങ്ങളുടെ കൂട്ടുകാരന്‍ നിഖില്‍ ജോസഫിനും (അമ്മുവിന്‍റെ വീടിനടുത്തുള്ള അടുത്തുള്ള സൈക്കിള്‍ ഷോപ്പ് ഉടമ ആയ ജോസപ്പ് ചേട്ടന്‍റെ മകന്‍) അവന്‍ മുട്ട പഫ്സും ഉപ്പിട്ട സോടാ നാരങ്ങാ വെള്ളവും(പിശുക്കൻ) വാങ്ങി തന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്നവന്‍ നിഖിലിന്റെ കയ്യില്‍ ഒരു പഫ്സും പത്ത് രൂപയുടെ മഞ്ചും പൊതിഞ്ഞ് കെട്ടി പ്രിയതമക്ക് കൊടുത്തു വിട്ടിരുന്നു . അത് നിഖിലിന്റെ അനിയത്തി നികിത ആണ് കഴിച്ചത് എന്ന് മാത്രം.

ഇതിനിടയില്‍ അമ്മുവിന്‍റെ കൂടെ തന്നെ പഠിക്കാന്‍ lateral entry വഴി ബി ടെക്കിനു ചേരാന്‍ ഹരി തീരുമാനിച്ചു. ഇത്തവണ അവനെ ഭാഗ്യം തുണച്ചില്ല അവന്‍ തോറ്റുപോയി. അടുത്ത വര്ഷം ശ്രമിക്കാം എന്ന തീരുമാനത്തില്‍ അവന്‍ KSEB യിലെ താല്‍കാലിക ജോലിക്കാരന്‍ ആയി ഒരു വര്ഷം തള്ളി നീക്കി. അങ്ങിനെ അടുത്ത വര്ഷം അവന്‍ അമ്മുവിന്‍റെ കോളേജില്‍ തന്നെ ചേര്‍ന്നു. അമ്മു മൂന്നാം വര്‍ഷവും ഹരി രണ്ടാം വര്‍ഷവും. അന്നവനെ റാഗ് ചെയ്തവരുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു എന്നതാണ് സത്യമെങ്കിലും അത് അവന്‍ ഇതു വരെ സമ്മതിച്ചു തന്നിട്ടില്ല.

ഡിപ്ലോമയുടെ സഹായത്താല്‍ ഡിഗ്രീ പഠനം ഹരിക്ക് ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നില്ല, എങ്കിലും ഒന്ന് രണ്ട് സപ്പ്ളികള്‍ അവനും ഉണ്ടായിരുന്നു. എന്‍ജിനീയറിങ്ങില്‍ അതൊക്കെ സാധാരണം ആണല്ലോ. സീനിയര്‍ പെണ്‍കുട്ടിയെ പ്രണയിക്കുക എന്നതായിരുന്നു അവൻ നേരിട്ട ഏക വെല്ലുവിളി. പൂര്‍വകാല കമിതാക്കള്‍ ആണെന്നുള്ള പരിഗണന ഒന്നും ആദ്യ കാലങ്ങളില്‍ സീനിയേര്‍സില്‍ നല്‍കിയിരുന്നില്ല. പിന്നീട് സൗഹൃദങ്ങളുടെ തണലില്‍ അത്തരം സീനിയര്‍ ജൂനിയര്‍ ഈഗോ എല്ലാം അലിഞ്ഞില്ലാതെയായി. കോളേജ് കാലഘട്ടം നന്നായി ആസ്വദിച്ചവര്‍ക്ക് അറിയാം ഈ സീനിയര്‍ ജൂനിയര്‍ അടിപിടിയും റാഗിങ്ങും ഒക്കെ കോളേജിന്‍റെ പടി ഇറങ്ങും മുന്പ് കെട്ടഴിഞ്ഞ് വീണിരിക്കും എന്ന്.

കോളേജിലെ അമ്മുവിന്‍റെ അവസാന വര്‍ഷം. പ്രോജക്റ്റ് വര്‍ക്കിന്‍റെയും പ്രസന്‍റെഷന്‍റെയും തിരക്കുകള്‍ക്ക് ചെറിയ അഴവ് വരുന്ന ഇടവേളകളിൽ അവര്‍ പരസ്പരം കാണാന്‍ സമയം കണ്ടെത്തി. ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിന്‍റെ ഓരത്തുള്ള, ചുവന്ന ഓട് വിരിച്ച പടിക്കെട്ടുകളില്‍ ഇരുന്ന് ആയിരുന്നു അവര്‍ പലപ്പോഴും സംസാരിച്ചിരുന്നത്. ഫെയര്‍ വെല്‍ പാര്‍ട്ടിയും ഫോട്ടോ എടുപ്പുമോക്കെയായി അമ്മുവിന്‍റെ ബാച്ച് കോളേജില്‍ നിന്നും പിരിഞ്ഞു. പിന്നീടുള്ള ഒരു വര്ഷം ഹരി അവിടെ പഠിക്കുമോ എന്ന കാര്യം ഞങ്ങള്‍ക്ക് ഒക്കെ സംശയം ആയിരുന്നു. അവള്‍ പഠനം കഴിഞ്ഞ് കോളേജില്‍ നിന്നു പോകുന്നത് അവനെ തളര്‍ത്തും എന്ന ഞങ്ങളുടെ ധാരണയെ വളരെ പോസിറ്റീവ് ആയ സംസാരം കൊണ്ട് ഹരി തിരുത്തി. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അവന് അറിയാമായിരുന്നു അമ്മു അവനെ പിരിഞ്ഞ് പോകില്ലെന്ന്.

അവന്‍ ഞങ്ങളോട് പറഞ്ഞ പോസിറ്റീവ് സംഭാഷങ്ങള്‍ സത്യമാനെണ്ണ്‍ തെളിയിക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചത്. ആ വര്ഷം തന്നെ അമ്മു കോളേജില്‍ തിരിച്ചെത്തി, ഒരു ഗസ്റ്റ് ലക്ചററുടെ രൂപത്തില്‍. സിനിമകളില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതത്തില്‍ അദ്ധ്യപികാ വിദ്യാര്‍ഥി പ്രണയം വളരെ വെല്ലു വിളി നിറഞ്ഞത് തന്നെ ആയിരുന്നു. പലപ്പോഴും ഹരിക്ക് കിട്ടിയിരുന്ന നല്ല ഇന്‍റെര്‍ണല്‍ മാര്‍ക്കുകളേയും ലാബിലെ ഔട്ട് പുട്ടുകളേയും എല്ലാവരും സംശയ ദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. സ്ടാഫ്‌ റൂമിലും ചെറിയ രീതിയില്‍ മുറുമുറുപ്പുകള്‍ കേട്ട് തുടങ്ങി. ഒരിക്കല്‍ HOD വിളിച്ച്‌ താക്കീത് നല്‍കുക വരെ ഉണ്ടായി.

ഇതിന്‍റെ ഒക്കെ പരിണിത ഭലം ആണ് രാത്രിയില്‍ ഹരി എന്നെ ഫോണില്‍ വിളിച്ച്‌ കരഞ്ഞതും സങ്കടം പറഞ്ഞതും ആയ സംഭവ വികാസങ്ങള്‍. എല്ലാം കേട്ടപ്പോള്‍ എനിക്കും വല്ലാതെ വിഷമം തോന്നി. അമ്മു അങ്ങിനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ എല്ലാം കൃത്യമായി തന്നെ ചെയ്തതാടാ..
ഓട്പുട്ടും കിട്ടിയതാ..
വൈവക്കും നല്ല മാര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചതാ.."

"നീ എന്തിനെപറ്റിയാ ഈ പറയുന്നത്.."

"അന്നു അവള്‍ ലാബ്‌ എക്സാം നടക്കുമ്പോള്‍ ഇന്‍വിജിലേഷന്..
അവള്‍ എന്നെ അറിഞ്ഞോണ്ട് തോല്‍പിച്ചതാ.."

എനിക്ക് ഒന്നു പൊട്ടിചിരിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു.ചിന്തിച്ചു നോക്കിയപ്പോൾ അവൾ ചെയ്തത് തെറ്റായിപ്പോയി എന്നെനിക്കു തോന്നി. എങ്ങിനെ ഒക്കെ ചിന്തിച്ചിട്ടും അവന്‍റെ ഭാവി തകര്‍ക്കുന്ന തീരുമാനം തന്നെ ആയിരുന്നു അവള്‍ എടുത്ത്. അവസാന വര്ഷം, ഒന്നു രണ്ട് വിഷയങ്ങള്‍ പോയെങ്കിലും അവന്‍ എല്ലാം ഏഴുതി പാസ് ആയത് അവള്‍ക്കും കൂടി വേണ്ടി ആയിരുന്നു. എത്രയും വേഗം ഒരു ജോലി നേടാന്‍.

രണ്ടാഴ്ച കഴിഞ്ഞ് ഹരിയെ ടൌണില്‍ വെച്ച് കണ്ടപ്പോള്‍ അവന്‍ ഏറെ മാറിയിരുന്നു. ഏറെ പക്വത വന്നതുപോലെ. ഞാന്‍ അവളെപ്പറ്റി മനപൂർവം ഒന്നും ചോദിക്കാതെ ഇരുന്നിട്ടും അവന്‍ അവളെ കണ്ടിരുന്നു എന്നും അവര്‍ പിരിഞ്ഞു എന്നും എന്നോട് പറഞ്ഞു.

"we broke up " എന്ന് ഒറ്റ ശ്വാസത്തില്‍ അവന്‍പറഞ്ഞു നിര്‍ത്തി. പിണക്കങ്ങള്‍ ഒന്നും ബാക്കി വെച്ചിട്ടില്ലെന്നും. ഇനി ഒരു ഒരുമിക്കല്‍ ഉണ്ടാകില്ല എന്ന് നിസംഗതയോടെ അവന്‍ പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്ന ബാഷ്പ കണങ്ങള്‍ ഞാന്‍ കണ്ടു. പിന്നീടുള്ള കൂടിക്കാഴ്ച്ചകളില്‍ ഒരിക്കല്‍ പോലും അവന്‍ അമ്മുവിനെ പറ്റി പറഞ്ഞില്ല, ഞാന്‍ ചോതിച്ചിട്ടുമില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഇത് എഴുതുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഹരി എന്നെ വിളിച്ചിരുന്നു. അവന്‍റെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വിളിച്ചതാണ്. എന്താ വിവാഹം ഇത്ര നേരത്തെ എന്ന് ഞാന്‍ അവനോട് ചോദിച്ചു. വേഗം കെട്ടിയില്ലെങ്കില്‍ പെണ്ണിനെ വേറെ ആണ്‍കുട്ടികള്‍ കെട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞ് അവന്‍ ചിരിച്ചു. പ്രണയ വിവാഹം ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.

അപ്പോഴാണ്‌ എന്‍റെ നാവില്‍ നിന്ന് വികട സരസ്വതി പുറത്ത് ചാടിയത്.
"അമ്മുവിനെ വിളിച്ചിട്ടുണ്ടോടാ..?" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
ഒരു മധുര പ്രതികാരം എന്ന പോലെ അവന്‍ അത് ചെയ്യും എന്നു ഞാന്‍ കരുതിയിരുന്നു. എന്‍റെ ചോദ്യത്തിന് ഇല്ല എന്ന് ഒറ്റ വാക്കില്‍ മാത്രം മറുപടി നൽകി അവന്‍. ധൃതി ഉണ്ടെന്നും കല്യാണക്കുറി ഫേസ്ബുക്കിൽ അയക്കാം എന്നും പറഞ്ഞ് അവന്‍ പെട്ടന്ന് ഫോണ്‍ വെച്ചു. 

അമ്മുവിനെ പറ്റി ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എന്‍റെ കുറ്റബോധത്തിന് അല്‍പ സമയത്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കല്യാണക്കുറിയില്‍ അവന്‍റെ പെണ്ണിന്റെ പേര് കാണുന്നത് വരെ. തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അതുറക്കെ വായിച്ചു
'ഹരീഷ്    weds  അമ്മു '










ഇതുകൂടി വായിച്ചു നോക്കൂ