അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഓണം ഒരു ഓര്‍മ


മഞ്ഞച്ചേമന്തി സ്വര്‍ണമുക്കുറ്റി വെള്ളമന്താരം തുമ്പപ്പൂ 
തൃത്താപ്പൂവും അരിപ്പൂവും പിന്നെ ചെങ്കദളിപ്പൂ ചെത്തിപ്പൂ.
പേരറിയാത്തൊരായിരം പൂക്കള്‍ വേറെയുണ്ട് തൊടികളില്‍, 
കൂടകളില്‍ നിറയ്ക്കുവാനായി കുട്ടികളൊത്തു കൂടുമ്പോള്‍.

ചേലില്‍ച്ചെത്തി മെഴുകിയ നടുമുറ്റത്തെ പൂക്കളങ്ങളില്‍
പൂക്കളോരോന്നും വൃത്തമൊപ്പിച്ചു ചേര്‍ക്കുന്നു മണിമങ്കമാര്‍.
ചാരെയാടി തിമിര്‍ക്കുമാരോമല്‍ പൈതങ്ങള്‍ കൂട്ടരൊന്നിച്ച്-  
കൂടുന്നു കളിയാടുവാന്‍, തുമ്പി തുള്ളുവാന്‍, മലര്‍മുറ്റത്ത്.

കര്‍ക്കിടക കരിങ്കോളു മാറി , പൊന്‍വെയില്‍ ചൊരിഞ്ഞാദിത്യന്‍
നേരുന്നു നന്മ മാലോകര്‍ക്കെല്ലാം ഓണത്തെ കാത്തിരിക്കുമ്പോള്‍.
ഓരോ മുറ്റത്തുമുണ്ടൊരു ചെറു വാഴയെങ്കിലും സ്വന്തമായ്
ഓണസദ്യയൊരുക്കുവാന്‍ പല കായ്കനികള്‍ തൊടികളില്‍.

പാകമായവ പങ്കു വയ്ക്കുന്നു പാവങ്ങള്‍ക്കയല്‍ വീട്ടുകാര്‍
പാട്ട് പാടലും പന്തടിക്കലും ഒത്തുകൂടലിന്‍ മേളങ്ങള്‍.

ഓണമെത്തുമ്പോളോര്‍മയില്‍ ഒന്നും മായാതെ തെളിഞ്ഞെത്തുന്നു
പോയ നാളിലെ ഓണനാളുകള്‍, നാട് നീങ്ങിയ നന്മകള്‍ !   
                       * * * * *
ഇന്നു നാം കാണുമോണനാളുകള്‍ , കാപട്യത്തിന്‍ വിപണികള്‍
കത്തിക്കേറും വിലക്കയറ്റത്തില്‍ മുങ്ങി നില്‍ക്കുന്ന മേളകള്‍.

ഓണസദ്യ ഒരുക്കണമെങ്കില്‍ മാബലിനാട്ടില്‍ ഇല്ലൊന്നും
നെല്‍വയലുകള്‍ അന്യമായ് , മനോരമ്യമാം പൂമരങ്ങളും.
ഓണത്തെ വരവേല്‍ക്കുവാന്‍ ഒരു പൂക്കളമൊരുക്കീടുവാന്‍
പാണ്ടി നാട്ടില്‍ നിന്നെത്തണം പോലും പൂവുകള്‍, വിഷപ്പൂവുകള്‍!
പൂത്തുമ്പിയില്ല പൂമണമില്ല പങ്കുവയ്ക്കും മനസ്സില്ല
എന്നിനി നമ്മള്‍ വീണ്ടെടുക്കുമാ പൈതൃകത്തിന്റെ നന്മയെ ?

എ കെ അംബിക
25-08-2015

1 അഭിപ്രായം:

ഇതുകൂടി വായിച്ചു നോക്കൂ